റമദാൻ: യാചനക്കെതിരെ കാമ്പയിനുമായി പൊലിസ്

സ്വന്തം ലേഖകൻ
'ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ഒരു ആശയമാണ്' എന്ന കാപ്ഷനിലാണ് ഇത്തവണ യാചനക്കെതിരായ കാമ്പയിൻ നടക്കുന്നത്. റമദാനിൽ യാചനക്കെതിരെ യു.എ.ഇയിലുടനീളം ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി വിവിധ എമിറേറ്റുകളിലെ പൊലീസ് അധികൃതർ. യാചനയിലൂടെ വലിയ തുക വ്യക്തികളും ഗ്രൂപ്പുകളും ശേഖരിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി കർശനമാക്കാനുള്ള തീരുമാനം
ദുബൈ: റമദാനിൽ യാചനക്കെതിരെ യു.എ.ഇയിലുടനീളം ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി വിവിധ എമിറേറ്റുകളിലെ പൊലീസ് അധികൃതർ. യാചനയിലൂടെ വലിയ തുക വ്യക്തികളും ഗ്രൂപ്പുകളും ശേഖരിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി കർശനമാക്കാനുള്ള തീരുമാനം.
യാചകർക്ക് പണമോ സഹായമോ ചെയ്യരുതെന്ന് താമസക്കാരോടും പൊലീസ് അധികൃതർ ആവശ്യപ്പെട്ടു. സർക്കാറിൽ രജിസ്റ്റർ ചെയ്ത സംവിധാനങ്ങൾ വഴി മാത്രമായിരിക്കണം സംഭാവനകൾ നൽകേണ്ടത്. യാചന നിയമപരമായി കുറ്റകൃത്യമായതിനാൽ ഒരുതരത്തിലും താമസക്കാർ ഇവരോട് ഇടപെടരുതെന്നും അധികൃതർ നിർദേശിച്ചു. കഴിഞ്ഞ വർഷം റമദാനിൽ 382 യാചകരും 222 വഴിയോര കച്ചവടക്കാരും ഉൾപ്പെടെ 604 പേരെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഭിക്ഷാടനവുമായി ബന്ധപ്പെട്ട് താമസക്കാരിൽ നിന്ന് 2,235 പരാതികൾ കഴിഞ്ഞ തവണ ലഭിച്ചിട്ടുണ്ട്. 'ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ഒരു ആശയമാണ്' എന്ന കാപ്ഷനിലാണ് ഇത്തവണ യാചനക്കെതിരായ കാമ്പയിൻ നടക്കുന്നത്.
രാജ്യത്തിന് പുറത്ത് നിന്നുള്ള സംഘടിത മാഫിയകളാണ് ഭൂരിഭാഗം യാചകരെയും റിക്രൂട്ട് ചെയ്യുന്നതെന്ന് വിവിധ എമിറേറ്റുകളിലെ പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. റമദാൻ മാസത്തിൽ ധാനധർമങ്ങൾ വർധിപ്പിക്കുന്ന സന്ദർഭം മുതലെടുക്കാൻ ഇത്തരക്കാർ കൂടുതൽ യാചകരെ ഉപയോഗപ്പെടുത്തും. ഇക്കാര്യം മുന്നിൽ കണ്ടാണ് അധികൃതർ ശക്തമായ നടപടിയുമായി രംഗത്തെത്തിയത്. മോഷണം, കുട്ടികളെയും പ്രായമായവരെയും ചൂഷണം ചെയ്യൽ, നിയമവിരുദ്ധമായി പണം സ്വരൂപിക്കൽ എന്നിങ്ങനെ മറ്റ് കുറ്റകൃത്യങ്ങളിലേക്ക് ഭിക്ഷാടനം നയിക്കാനുള്ള സാധ്യതയുമുണ്ട്.
വാഹനാപകടം; 38 പേർ ചികിത്സയിൽ, നാല് പേരുടെ നില ഗുരുതരം
October 06 2022
ബോംബിനു മുന്നിലും കുലുങ്ങില്ല ഖുലൂദ്
September 08 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.