ഇഷ്ടം ഇ-സ്കൂട്ടറിനോട്; ദുബൈ അനുവദിച്ചത് 38,102 ലൈസൻസുകൾ

സ്വന്തം പ്രതിനിധി
◼️കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആർ.ടി.എ അനുവദിച്ച കണക്കാണിത്
ദുബൈ: ഇ-സ്കൂട്ടറുകളോട് ഇഷ്ടം കൂടി ദുബൈ എമിറേറ്റ്. ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ദുബൈ റോഡ്സ് ആന്‍റ് ട്രാന്‍സ്പോട്ട് അതോറിറ്റി (ആർ.ടി.എ) പുറത്തുവിട്ട കണക്കും സാക്ഷ്യപെടുത്തുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുളളില്‍ 38,102 ഇ സ്കൂട്ടർ അനുമതികളാണ് ആർ.ടി.എ നല്‍കിയത്. ഫിലീപ്പൈന്‍സ് സ്വദേശികളാണ് ഇ-സ്കൂട്ടർ ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയില്‍. ഇ-സ്കൂട്ടർ ഉപയോഗിക്കുന്നതിനായുളള അനുമതി തേടാന്‍ ആർ.ടി.എ ഓണ്‍ലൈനായി സൗകര്യമൊരുക്കിയിരുന്നു. ഏപ്രില്‍ 28 മുതല്‍ ആർ.ടി.എ വെബ്സൈറ്റിലൂടെ സൗജന്യമായിട്ടായിരുന്നു ഇ-സ്കൂട്ടർ രജിസ്ട്രേഷനായി അപേക്ഷ സമർപ്പിക്കാനുളള സൗകര്യം ഒരുക്കിയത്.
16 വയസിന് മുകളിലുളളവർക്ക് ഇ-സ്കൂട്ടർ സുരക്ഷിതമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആർടിഎ വെബ്സൈറ്റിലൂടെ നടത്തുന്ന ബോധവല്ക്കരണ പരിപാടി വിജയകരമായി പൂർത്തിയാക്കിയാല്‍ ലൈസന്‍സിനായി അപേക്ഷിക്കാം. ലൈസന്‍സ് ലഭിച്ചാല്‍ ഹെല്‍മെറ്റ് ഉള്‍പ്പടെയുളള സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചുകൊണ്ട് നിർദ്ദിഷ്ട പാതകളിലൂടെ ഇ സ്കൂട്ടർ ഓടിക്കാം.
ഇന്ത്യാക്കാരും പാകിസ്ഥാൻ
സ്വദേശികളുമാണ് ഇ-സ്കൂട്ടർ ഉപയോഗിക്കുന്നതില്‍ ഫീലിപ്പൈന്‍ സ്വദേശികള്‍ക്ക് പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുളളത്. ദുബൈയില്‍ 149 രാജ്യങ്ങളില്‍ നിന്നുളളവരാണ് ഇ-സ്കൂട്ടർ ഉപയോഗിക്കുന്നതെന്നും ദുബൈ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
എമിറേറ്റിനെ സൈക്കിള്‍ സൗഹൃദ നഗരമാക്കുകയെന്നുളള ഭരണാധികാരികളുടെ വീക്ഷണത്തിന് അനുസൃതമായാണ് ഇ-സ്കൂട്ടർ പ്രോത്സാഹിപ്പിക്കുന്നതിനുളള നടപടികള്‍ അധികൃതർ നടത്തുന്നത്.
കഞ്ചാവുമായി പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്
July 09 2022
ബലിപെരുന്നാള്‍; ഒമാനിൽ 308 തടവുകാർക്ക് മോചനം
July 09 2022
ജെ.സി.ഡാനിയേല്‍ പുരസ്കാരം സംവിധായകന് കെ.പി.കുമാരന്
July 16 2022
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.